Note: You can change font size, font face, and turn on dark mode by clicking the "A" icon tab in the Story Info Box.
You can temporarily switch back to a Classic Literotica® experience during our ongoing public Beta testing. Please consider leaving feedback on issues you experience or suggest improvements.
Click hereകലാകോടിയിലെ രാജ്ഞി ചിത്രവതിയുടെയും രാജാവ് ഉദയഭാനുവിൻ്റെയും പുത്രി ആയിരുന്നു ഋധ്വി. അവൾക്ക് സത്യവ്രതൻ എന്നൊരു ജ്യേഷ്ഠനും ഉണ്ടായിരുന്നു. ഒരിക്കൽ ഋധ്വിക്ക് അഞ്ചും സത്യവ്രതന് ഏഴും വയസ്സായിരുന്ന കാലത്ത് അവൻ കൂട്ടുകാരായ മറ്റ് ആൺകുട്ടികളോടൊപ്പം കളിക്കുമ്പോൾ ഋധ്വി അവരോട് തന്നെയും ഒപ്പം കൂട്ടാൻ ആവശ്യപ്പെട്ടു.
"പെൺകുട്ടികളെ ഞങ്ങൾ കളിക്കാൻ കൂട്ടുകയില്ല." മന്ത്രിപുത്രൻ ദിലീപൻ ആയിരുന്നു അതു പറഞ്ഞത്.
"അതെയതെ, നിങ്ങൾക്ക് ഉപസ്ഥമില്ലല്ലോ!" സുഷേണൻ പിൻതാങ്ങി. നഗരത്തിലെ പ്രമുഖനായ വ്യാപാരി അലംബുഷൻ്റെ മകൻ ആയിരുന്നു അവൻ.
"അയ്യേ, ഉപസ്ഥമില്ലാത്തവൾ!" മറ്റുള്ള ആൺകുട്ടികളും — സത്യവ്രതൻ ഉൾപ്പെടെ — സുഷേണൻ്റെ വാക്കുകൾ ഏറ്റുപിടിച്ച് ഋധ്വിയെ പരിഹസിച്ചു. കരഞ്ഞുകൊണ്ട് അവൾ ഓടിപ്പോയി.
ആൺകുട്ടികളുടെ കളിയാക്കലിലും ഒറ്റപ്പെടുത്തലിലും ആ പിഞ്ചുമനസ്സ് വല്ലാതെ വേദനിച്ചു. തനിക്കും ആൺകുട്ടികളുടേതു പോലത്തെ ഉപസ്ഥം ഉണ്ടായിരുന്നെങ്കിൽ എന്ന് അവൾ വല്ലാതെ ആഗ്രഹിച്ചു. എത്ര ആലോചിച്ചിട്ടും അതിന് ഒരു മാർഗം കൊച്ചു ഋധ്വിയുടെ മനസ്സിൽ തെളിഞ്ഞില്ല.
അങ്ങനെ ഇരിക്കവേ ഒരു ദിവസം അനപത്യദുഃഖത്താൽ ക്ലേശിക്കുന്ന മന്ത്രി അംഗദനും അദ്ദേഹത്തിൻ്റെ ഭാര്യ സുനന്ദയ്ക്കും സന്താനലബ്ധിക്കായി ദേവേന്ദ്രനെ പ്രീതിപ്പെടുത്താൻ വേണ്ടിയുള്ള ഒരു മന്ത്രം മഹർഷി വിശ്വാമിത്രൻ ഉപദേശിക്കുകയുണ്ടായി. ആ മന്ത്രം ഒളിഞ്ഞു നിന്ന് കേട്ട ഋധ്വി തൻ്റെ ആവശ്യത്തിനായി അത് പരീക്ഷിച്ചു നോക്കാൻ തീരുമാനിച്ചു. മന്ത്രജപത്താൽ പ്രത്യക്ഷനായ ദേവേന്ദ്രൻ വെറും അഞ്ച് വയസ്സുള്ള ഒരു കുട്ടിയെ കണ്ട് അദ്ഭുതപ്പെട്ടു. ഒരു കുട്ടിക്ക് സന്താനവരം നൽകാൻ കഴിയില്ലല്ലോ? അതിനാൽ മറ്റ് എന്തെങ്കിലും വരം ആവശ്യപ്പെടാൻ ദേവേന്ദ്രൻ ഋധ്വിയോട് നിർദേശിച്ചു. ഋധ്വി സസന്തോഷം തൻ്റെ ആവശ്യം അറിയിച്ചു. ദേവേന്ദ്രൻ സസന്തോഷം അങ്ങനെ സംഭവിക്കട്ടെ എന്ന് അനുഗ്രഹിച്ച് അന്തർധാനവും ചെയ്തു.
ഒരു ആയയാണ് ഋധ്വിയെ കുളിപ്പിക്കുമ്പോൾ അവളുടെ ശരീരത്തിൽ വന്ന മാറ്റം ആദ്യം കണ്ടത്. അമ്പരന്നു പോയ അവർ അപ്പോൾത്തന്നെ രാജ്ഞി ചിത്രവതിയെ വിവരം ധരിപ്പിച്ചു. ആ പാവം സ്ത്രീ ഭ്രാന്ത് പറയുകയാണെന്നു ധരിച്ച് ശുണ്‌ഠിയോടെ ചെന്നു നോക്കിയ ചിത്രവതിക്ക് ഉണ്ടായ ഞെട്ടൽ അവർണനീയം ആയിരുന്നു. മോഹാലസ്യത്തിൻ്റെ വക്കിൽ എത്തിയെങ്കിലും രാജോചിതമായ ഉൾക്കരുത്തോടെ സമചിത്തത വീണ്ടെടുത്ത് ആ അമ്മ നടന്ന കാര്യങ്ങളെല്ലാം മകളോട് ചോദിച്ചു മനസ്സിലാക്കി; ഉദയഭാനുവിനെയും ധരിപ്പിച്ചു. സംഭവിച്ചത് സംഭവിച്ചു. ഇനി ഇക്കാര്യം അതീവരഹസ്യമാക്കി വെക്കുക തന്നെ എന്ന് അവർ തീരുമാനിച്ചു. കനത്ത സമ്മാനങ്ങളും രാജരഹസ്യം പുറത്തു വിടുന്നവർ വരിക്കുന്ന ദണ്ഡനങ്ങളെക്കുറിച്ചുള്ള ഉദ്ബോധനങ്ങളും ആയയുടെ നിശ്ശബ്ദത ഉറപ്പു വരുത്തി. എന്തിന് ഏറെ പറയുന്നു — രാജകുമാരനായ സത്യവ്രതൻ പോലും തൻ്റെ സഹോദരിക്കു വന്ന മാറ്റത്തിനെക്കുറിച്ച് അറിഞ്ഞതേയില്ല; അത്ര സുരക്ഷിതമായി ആ രഹസ്യം സൂക്ഷിക്കപ്പെട്ടു.
ഋധ്വി വളർന്ന് യുവതിയായി. അവളോടൊപ്പം അവളുടെ രഹസ്യവും വളർന്നു. അത് തോഴിമാരുടെയും ദാസിമാരുടെയും കണ്ണിൽപ്പെടാതെ സൂക്ഷിക്കുക എന്നത് പലപ്പോഴും അവൾക്ക് ബുദ്ധിമുട്ടായിത്തീർന്നു; വിശേഷിച്ച് യുവത്വത്തിൽ എല്ലാ ലിംഗങ്ങളെയും പോലെ അവളുടേതിനും തോന്നിയ നേരത്തൊക്കെ ഉദ്ധരിക്കുന്ന ദുശ്ശീലം തുടങ്ങിയപ്പോൾ.
ഒരിക്കൽ ഋധ്വി വാരണാവതത്തിലെ മഹാറാണി കാദംബരിയുടെ ക്ഷണം സ്വീകരിച്ച് അവിടുത്തെ ജഗന്നാഥക്ഷേത്രത്തിൽ നടക്കുന്ന ഉത്സവം കൂടാൻ പോയി. ഒരു മാസം നീളുന്ന ഉത്സവമാണ്. അതിഥികളായ രാജകുമാരിമാർക്കു വേണ്ടി മഹാറാണി ചിത്രശിലാനദിയുടെ കരയിൽ പ്രൗഢമായ ഒരു ഹർമ്യവും അതിനോടു ചേർന്ന് ഒരു പ്രമദവനവും പണി കഴിപ്പിച്ചിരുന്നു. നദിയിൽനിന്ന് ഒരു ചാൽ കീറി ഉണ്ടാക്കിയ ഒരു കൃത്രിമസരസ്സ് വിടർന്നു വിലസുന്ന ആമ്പൽപ്പൂക്കളും താമരപ്പൂക്കളും നീന്തിക്കളിക്കുന്ന അരയന്നങ്ങളുമായി ആ ഉദ്യാനത്തിന് ഭംഗിയേറ്റി.
ആദ്യത്തെ ദിവസം തന്നെ അവിടെ വന്നിട്ടുള്ള മറ്റു രാജകുമാരിമാരെല്ലാം സരസ്സിൽ ഇറങ്ങി നഗ്നകളായി നീന്തിക്കളിച്ചു. ഋധ്വിയെ കൂടാതെ അശ്മപൃഷ്ഠത്തിലെ മൈത്രേയി, കാംബോജത്തിലെ വപുസ്സ്, വത്സത്തിലെ ലീലാവതി, ഷഷ്ഠിഹ്രദത്തിലെ ചിത്രലേഖ, സപ്തചരുവിലെ രേണുക, തങ്കണത്തിലെ സംജ്ഞ, ചേദിയിലെ മാലിനി, സൈരിന്ധ്രത്തിലെ ജയന്തി എന്നീ രാജകുമാരിമാർ ആയിരുന്നു കൊട്ടാരത്തിൽ താമസിച്ചിരുന്ന മറ്റ് അതിഥികൾ.
തനിക്ക് നീന്താൻ അറിയില്ല എന്നു കള്ളം പറഞ്ഞ് ഋധ്വി മാറിയിരുന്നു. പക്ഷേ സരസ്സിൽ നീന്തിത്തുടിച്ചു കളിക്കാൻ അവളുടെ മനസ്സ് വെമ്പുന്നുണ്ടായിരുന്നു. അന്നു രാത്രിയിൽ മറ്റെല്ലാവരും ഉറങ്ങാൻ കിടന്നു കഴിഞ്ഞപ്പോൾ ഋധ്വി തനിച്ച് സരസ്സിൽ ഇറങ്ങി. വെള്ളത്തിൽ കളിക്കുന്നതിനിടയിൽ അവളുടെ ഉടുവസ്ത്രം അഴിഞ്ഞു വീണ് ജലപ്രവാഹത്തിൽ ഒഴുകിപ്പോയി. ഇരുട്ടിൻ്റെ മറവുണ്ടല്ലോ എന്നു കരുതി വസ്ത്രം മാറി ഉടുക്കാൻ ഋധ്വി കരയ്ക്കു കയറി. പക്ഷേ അവളുടെ അന്തഃപുരത്തിൻ്റെ വാതിൽ തുറക്കുന്ന ശബ്ദം കേട്ട് ഉണർന്ന മാലിനി ഋധ്വി അറിയാതെ അവളെ പിൻതുടർന്നു വന്ന് ഒരു കുറ്റിച്ചെടിയുടെ മറവിൽ ഒളിച്ച് ഇരിക്കുന്നുണ്ടായിരുന്നു. ഋധ്വിയുടെ നഗ്നത കണ്ട് മാലിനി സ്വയം അറിയാതെ ഒരു സ്തോഭസ്വരം പുറപ്പെടുവിച്ചു. അതു കേട്ട് നോക്കിയ ഋധ്വി അവളെ കണ്ട് ലജ്ജാവൈവശ്യത്താൽ സ്തബ്ധയായി നിന്നു പോയി. അവൾ തന്നെ കണ്ടു എന്ന് മനസ്സിലാക്കിയ മാലിനി ഒളിയിടത്തിൽനിന്ന് എഴുന്നേറ്റു വന്ന് തൻ്റെ ഉത്തരീയത്താൽ നഗ്നത മറക്കാൻ ഋധ്വിയെ സഹായിച്ചു.
നാണക്കേടുകൊണ്ട് മാലിനിയെ കെട്ടിപ്പിടിച്ച് കരഞ്ഞ ഋധ്വിയെ അവൾ ആശ്വസിപ്പിച്ച് തൻ്റെ അന്തഃപുരത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി. അവിടെ വെച്ച് തന്നെ വിവസ്ത്രയാക്കി പരിശോധിക്കാൻ ഋധ്വി മാലിനിയെ അനുമതിച്ചു. ഒരു പെണ്ണിൻ്റെ കരസ്പർശമേറ്റപ്പോൾ ഋധ്വിയുടെ ലിംഗം ഉദ്ധരിച്ചു വന്നു. അത് ഉപയോഗിച്ച് ഒരു പുരുഷനെപ്പോലെ തന്നെ രഞ്ജിപ്പിക്കുമെങ്കിൽ മാത്രമേ അവളുടെ രഹസ്യം താൻ മറ്റാരോടും പറയാതെ ഇരിക്കുകയുള്ളൂ എന്ന് ഒരു വ്യവസ്ഥ മാലിനി ഋധ്വിയുടെ മുൻപിൽ വെച്ചു. ഗത്യന്തരമില്ലാതെ ഋധ്വി അത് സ്വീകരിച്ചു.
മാലിനി സ്വയം നഗ്നയായി. അന്തഃപുരത്തിലെ മങ്ങിക്കത്തുന്ന ചെരാതിൻ്റെ വെളിച്ചത്തിൽ ആ രണ്ട് യുവസുന്ദരിമാർ പിറന്ന പടി മുഖാമുഖം നോക്കി നിന്നു. ഋധ്വിയുടെ വിടർന്ന കണ്ണുകൾ കൗതുകവും കാമവും കൂടിക്കലർന്ന നോട്ടത്താൽ മാലിനിയെ അടിമുടി ഉഴിഞ്ഞു. ആ നോട്ടം മാലിനിയുടെ കണ്ണുകളുമായി ഇടഞ്ഞപ്പോൾ മാത്രം സ്വന്തം പ്രവൃത്തിയെക്കുറിച്ച് ബോധവതിയായ അവൾ ലജ്ജയാൽ തുടുത്ത കവിളുകളോടെ നോട്ടം താഴ്ത്തി നമ്രശിരസ്കയായി.
"ആദ്യമാണോ?" മാലിനി ചോദിച്ചു.
"അതെ." പതിഞ്ഞ സ്വരത്തിൽ ഋധ്വി പറഞ്ഞു.
ഋധ്വിയുടെ നേർക്കു നീണ്ട മാലിനിയുട കൈകൾ അവളെ ഒരു ഗാഢാലിംഗനത്താൽ തന്നിലേക്ക് ചേർത്തു. അവരുടെ നഗ്നദേഹങ്ങൾ തമ്മിൽ സ്പർശിച്ചപ്പോൾ ഋധ്വിയിൽ പുളകങ്ങൾ ഉണർന്നു. മാലിനിയുടെ ചൊടികൾ ഋധ്വിയുടെ അധരങ്ങളിൽ അമർന്നു. ആദ്യചുംബനത്തിൻ്റെ ലഹരിയിൽ ഋധ്വി ഉന്മത്തയായി. അവളെ പൊതിഞ്ഞിരുന്ന നാണത്തിൻ്റെ അദൃശ്യകഞ്ചുകം അഴിഞ്ഞു വീണു. ഉമ്മ വെച്ചുകൊണ്ട് അവർ കിടക്കയിൽ ഇരുന്നു. പരസ്പരം സ്തനദ്വയങ്ങളെ ഞെക്കിയും കുടിച്ചും മൃദുവായി കടിച്ചും നക്കിയും രസിച്ചും രസിപ്പിച്ചും പിന്നെയും കെട്ടിപ്പുണർന്ന് ചുംബിച്ചും ആ കാമാർത്തകൾ തല്പത്തിൽ കിടന്ന് ഉരുണ്ടു മറിഞ്ഞു.
പരസ്പരം ഉടലുകളിൽ പര്യവേക്ഷണം നടത്തി അവർ ഇരുവരും പഞ്ചേന്ദ്രിയങ്ങളാൽ പരസ്പരം അറിഞ്ഞും ആസ്വദിച്ചും മതിയും കൊതിയും തീർക്കാൻ വൃഥാ ശ്രമിച്ചു. ഒടുവിൽ ഇനി തമ്മിൽത്തമ്മിൽ കാണാനും അനുഭവിക്കാനും ഒരു മാത്ര പോലും അവശേഷിക്കാതെ ആയപ്പോൾ മാലിനി കിടക്കയിൽ മലർന്നു കിടന്ന് കാലുകൾ അകത്തി വെച്ച് ഋധ്വിയെ തന്നിലേക്ക് ക്ഷണിച്ചു. അവളുടെ മീതെ ഋധ്വി പടർന്നു. അവളുടെ അരയിലെ പൗരുഷത്തുടിപ്പ് മാലിനിയുടെ മടിയിടുക്കിലെ ചോരിവായിൽ സ്പർശിച്ചു. മിഴികൾ തമ്മിൽ ഇടഞ്ഞു. ഉറയിൽ വാൾ എന്നതു പോലെ ഇരുവരുടെയും അനുപൂരകാവയവങ്ങൾ ചേരുംപടി ചേർന്നു.
ഋധ്വി ഇടുപ്പ് ഉയർത്തിയും താഴ്ത്തിയും ചലിപ്പിച്ചു; ഒപ്പം അവളുടെ അധരങ്ങൾ മാലിനിയുടെ ചൊടികളെ മാറി മാറി ഇറുമ്പിക്കുടിച്ചു. ഋധ്വിയുടെ ജഘനതാളത്തിന് മാലിനി തൻ്റെ അരക്കെട്ടിനാൽ അനുതാളം മീട്ടി. അനുനിമിഷം മൈഥുനവേഗം മുറുകി. പരസ്പരം പേരുകൾ ചൊല്ലി വിളിച്ചും കുറുകിയും നിശ്വാസങ്ങൾ ഉതിർത്തും അവർ തമ്മിൽ നടത്തുന്ന രതിമന്മഥകേളിയ്ക്ക് അന്തഃപുരത്തിൻ്റെ തുറന്നു കിടന്ന ജാലകത്തിലൂടെ ഉറ്റു നോക്കുന്ന പൂർണചന്ദ്രൻ മൂകസാക്ഷിയായി. ഒടുവിൽ രതിഹർഷാവേഗത്തിൻ്റെ രാക്ഷസത്തിരകൾ മാലിനിയെ കവർന്നെടുത്ത് അമ്മാനമാടി. ഉടൽ ആകെ കോച്ചി വിറച്ച്, ഇമകൾ പിന്നാക്കം മറിഞ്ഞ്, കണ്ഠത്തിൽ തേങ്ങലുകൾ മുറിഞ്ഞ് അസ്തബോധയായി അവൾ പുളഞ്ഞു.
ആ നിർവൃതിയിൽനിന്ന് ഉണർന്ന മാലിനി ഋധ്വിയെ തൻ്റെ അരയിൽനിന്ന് തള്ളി മാറ്റിയിട്ട് അവളെ താഴെയാക്കി മുകളിൽ കയറി കിടന്ന് അവളുടെ മടിയിടുക്കിൽ മുഖം ചേർത്തു. ഊഷ്മളമായ ഒരു നനവ് ഋധ്വിയുടെ ലിംഗത്തിനെ പൊതിഞ്ഞു. മാലിനിയുടെ ശിരസ്സ് നീണ്ടും വീണ്ടും ഉയർന്നുതാഴുമ്പോൾ ഋധ്വിയുടെ ശരീരം രതിമൂർച്ഛയിലേക്കുള്ള പ്രയാണത്തിൽ പിടഞ്ഞു. വൈകാതെ അവളിലും സുരതോന്മാദം നിറഞ്ഞു. അവളിൽനിന്ന് ചീറ്റിത്തെറിച്ച വെൺകുഴമ്പിൻ്റെ നാടകൾ മാലിനിയുടെ കണ്ഠനാളത്തിൽ ചൂട് പകർന്നു. മാലിനി ഒട്ടും മടി കൂടാതെ അവളുടെ സ്നേഹവർഷം പൂർണമായും കുടിച്ചിറക്കി. ഋധ്വിയുടെ രതിമൂർച്ഛ അലതല്ലി അടങ്ങിയപ്പോൾ സംതൃപ്തിയുടെ ഒരു മന്ദസ്മിതത്തോടെ മുൻപോട്ടു കയറിച്ചെന്ന് മാലിനി അവളുടെ അധരങ്ങളിൽ ഒരു ദീർഘചുംബനം അർപ്പിച്ചു.
പരസ്പരം ലാളിച്ചും കൊഞ്ചിച്ചും സ്നേഹിച്ചും അല്പസമയത്തെ ഇടവേളയ്ക്കു ശേഷം അവർ അടുത്ത സുരതത്തിലേക്ക് കടന്നു. അത്തവണ മാലിനിയുടെ കണ്ഠനാളത്തിനു പകരം യോനീനാളത്തിലേക്ക് ഋധ്വി തൻ്റെ ശുക്ലം വർഷിച്ചു. ആ രാത്രിയിൽ പല നിലകൾ സ്വീകരിച്ച് പല തവണ പരസ്പരം ഭോഗിച്ച് ഒടുവിൽ ഇരുവരും തളർന്ന് ഉറങ്ങി.അന്നു മുതൽ ജഗന്നാഥക്ഷേത്രത്തിലെ ഉത്സവം നീണ്ടു നിന്ന ആ ഒരു മാസക്കാലം അത്രയും മാലിനിയും ഋധ്വിയും രാവുകളിൽ മദനോത്സവം ആഘോഷിച്ചു.
ഉത്സവം കഴിഞ്ഞ് സ്വദേശത്ത് മടങ്ങി എത്തിയ മാലിനിയുടെ ഋതുകാലം തെറ്റി. താൻ ഗർഭവതിയായി എന്ന് മനസ്സിലാക്കിയ അവൾ തൻ്റെ അവളുടെ മാതാപിതാക്കളായ രാജ്ഞി കുമുദ്വതിയെയും രാജാവ് യശോധരനെയും സംഭവിച്ച കാര്യങ്ങൾ അറിയിച്ചു. ഇനി എന്തു വേണ്ടൂ എന്നു ചിന്തിച്ച് അവർ ഖിന്നരായി ഇരിക്കുമ്പോൾ നാരദമുനി അവിടെ എത്തി. ദേവവൈരിയായ വിദ്യുജ്ജിഹ്വൻ എന്ന അസുരൻ സ്വർഗം ആക്രമിച്ച് കീഴടക്കി ദേവേന്ദ്രനെ സ്ഥാനഭ്രഷ്ടനാക്കിയ വൃത്താന്തം നാദരൻ അവരോട് പറഞ്ഞു. തനിക്ക് മരണം സംഭവിക്കുന്നെങ്കിൽ അത് ഒരു സ്ത്രീയുടെ ഉപസ്ഥത്തിൽനിന്ന് ഉത്സർജിക്കപ്പെട്ട വീര്യത്തിൽനിന്ന് ജനിച്ച ഇരട്ടക്കുട്ടികളുടെ കൈകളാൽ ആയിരിക്കണം എന്ന് ബ്രഹ്മാവിൽനിന്ന് വരം നേടിയ ആളായിരുന്നു വിദ്യുജ്ജിഹ്വൻ. ആ വരത്തിൻ്റെ ബലത്താൽ ആണ് വിദ്യുജ്ജിഹ്വൻ അജയ്യനായിത്തീർന്നത് എന്നും വിദ്യുജ്ജിഹ്വൻ്റെ അന്ത്യത്തിനായി പ്രകൃതിയുടെ നിയോഗത്താൽ ആണ് ഇങ്ങനെ ഒക്കെ സംഭവിച്ചത് എന്നും നാരദൻ അവരെ ബോദ്ധ്യപ്പെടുത്തി. അദ്ദേഹത്തോടൊപ്പം അവർ ചിത്രവതിയെയും ഉദയഭാനുവിനെയും സമീപിച്ച് കാര്യങ്ങൾ എല്ലാം അറിയിച്ചു. അതിനെ തുടർന്ന് മാലിനിയും ഋധ്വിയും ഇരുവരുടെയും മാതാപിതാക്കളുടെ അനുഗ്രഹത്തോടെ പരസ്പരം വിധിപ്രകാരം വിവാഹിതരായി. യഥാകാലം മാലിനിക്ക് രേണുക എന്ന പുത്രിയും നിമി എന്ന പുത്രനും ജനിച്ചു. അവർ വളർന്ന് വലുതായി പരശുരാമനിൽനിന്ന് ആയുധാഭ്യാസം നേടിയതിനു ശേഷം വിദ്യുജ്ജിഹ്വനെ യുദ്ധത്തിൽ വധിച്ചു. ഋധ്വിയും മാലിനിയും ശിഷ്ടകാലം സന്തോഷത്തോടെ ഒന്നിച്ച് ജീവിച്ചു.